പലതരം പാട്ടുകൾ
മാനിതക്കൊതി ഖൽബിൽ മധുരപ്പൂങ്കനിതേനെ
മദനപ്പൂങ്കനിയെ എൻ മഹബൂബോരെ
തേനാരിൽ രസം ഖൽബിൽ ഇരിക്കെ താൻ പിരിഞ്ഞെൻ്റെ
താശിയാൽ കരൾകത്തിക്കരിയുന്നെൻ്റെ
ബാണെനാൾ ഇണങ്ങിപ്പൊൻമണിമാറിൽ മണംകൊണ്ടെ
മധുരം ഞാൻ മറക്കുന്ന ദിനമേതല്ല
നാണാതെ സുകത്തിനിൽ ഇരുപേരും പലെ സിർറിൽ
നിലനിന്നെ ഫിലാക്കും ബിട്ടൊഴിഞ്ഞോ തേനെ
ആശിഖിൽ മ അ്ശുഖനിയെ നീർ പിരിഞ്ഞെൻ്റെ
ഹാജത്തിൻ്റെ തിർവിടും ദിനം ഏതല്ലാ–
മാശിത്തെ മനസ്സകത്തൊരു നാളും മധുരത്തെ–
മാറാതെ എന്നെ നെഞ്ചിൽ പതർക്കും ചോരാ
നേശത്താലുമൈലുമൈ ദേഹക്കൊതിവെത്തെ ഹാജനെൻ്റെ
നെഞ്ചകത്തണഞ്ഞുള്ള മദം തീർന്നില്ലാ
മശമില്ലാതുടയവൻ വിധിച്ചുള്ള ബുദ്റ്ത്ത്
മാരരെ മണംകൊണ്ടു മതിവന്നില്ലാ
താനായെ പെരിയവൻ എനിക്കിട്ടെ ബഹർമോസാ
………………………………………………………………………
ഇവചൊല്ലിക്കരഞ്ഞവർ അളുതളുതാർ.